Thursday, July 10, 2008

ജര്‍മന്‍ gehe

പുറത്തു ഇറങ്ങിയപ്പോഴേ തോന്നിയതാ വേണമോ വേണ്ടയോ എന്ന്. ഇപ്പൊ പോലീസ് പാസ്പോര്‍ട്ട് ചോദിച്ചപ്പോള്‍ സമാധാനം ആയി, തോന്നലിനു ഒരു അന്ത്യമയല്ലോ. ഇപ്പൊ ഉറപ്പായി .. വേണ്ടായിരുന്നു എന്ന്. എനിക്കുള്ളതു ആകെ weisbadan സിറ്റിയില്‍ ഉള്ള permission ആണു. അതുമായി യൂറോപ്പ് കാണാന്‍ ഇറങ്ങിയാല്‍ ഇതു തന്നെ സംഭവിക്കും. ഇതു പോലെ കറങ്ങിയ സഹ്രിദയര് പറഞ്ഞതിനാല്‍ പാസ്പോര്‍ട്ട് എടുത്തിട്ടില്ല. പോലീസുകാരന്‍ വിടുന്ന ലക്ഷണവും ഇല്ല. ഭാഷ ജര്‍മന്‍ ആയതിനാല്‍ അധികം ഒന്നും മനസിലാവുന്നും ഇല്ല

"India...came here...i was not knowing .... "

ദയനീയം ആയി പറഞ്ഞു നോക്കി. ഈ ജര്‍മന്‍ സായിപ്പു പോലീസിനു എന്തു ഇംഗ്ലീഷ് ... എവിടെ നമ്മളാ സായിപ്പു !!!!!

പോലീസ് സ്റ്റേഷനും കൊള്ളാം.. എന്തൊരു വൃത്തി .. യൂറോപ്പ് കാണാന്‍ ഇറങ്ങി ഒരു ജര്‍മന്‍ പോലീസ് സ്റ്റേഷന്‍ എങ്കിലും കണ്ടു. പോലീസ് സ്റ്റേഷന്‍ മാത്രമെ കണ്ടുള്ളൂ .. എന്തായാലും confident ആയി നില്‍ക്കാം. നമ്മള്‍ മോഷണവും കൊലപാതകവും ഒന്നും ചെയ്തിടില്ലല്ലോ. ഒന്നു കറങ്ങാന്‍ ഇറങ്ങി, പാസ്പോര്‍ട്ടില്‍ യൂറോപ്പ് കറങ്ങാന്‍ ഉള്ള വിസ ഇല്ലാത്തതിനാല്‍ അത് എടുത്തില്ല. അത്ര അല്ലെ ഉള്ളു.

ഒരു പോലീസുകാരന്‍ കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നുട്‌. കൂടെ ഒരു തടിയനും ഉണ്ടു. ആകെപാടെ ഒരു ശെരി കേടു. ഒരു ഗൌതം മേനോന്‍ ഫ്രെയിം (തമിഴ് കാക്ക കാക്ക മൂവി എടുത്ത ഗൌതം മേനോന്‍)

"Name ?"
"ഷിബു "

തടിയന്‍ ചോദിച്ചപ്പോഴെ ഉത്തരം പറഞ്ഞു. എന്തും പറയും അപ്പോള്‍.. പോലീസുകാരന് കമ്പ്യൂട്ടറില്‍ എന്തോ എന്റര്‍ ചെയ്തു. എന്റെ പേരായിരിക്കും . ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ എന്ന ഒരു കോണ്ഫിടെന്സില്‍ ഒന്നു അതിലേക്കു എത്തി നോക്കി. ഇല്ല രക്ഷ ഇല്ല. നമുക്കു കാണാന്‍ പറ്റില്ല.

തടിയന്‍ തലയാട്ടുന്നത്‌ കണ്ടപ്പോള്‍ മനസിലായി എന്റെ പേരില്ല എന്ന്... ദൈവമെ .. കുഴപ്പം ആയോ?

"ഷിബു അര്‍ജുന്‍ "

ഫുള്‍ നെയിം പറഞ്ഞു നോക്കി. വീണ്ടും പോലീസുകാരന്‍ എന്റര്‍ ചെയ്ടു. തടിയന്‍ വീണ്ടും കമ്പ്യൂട്ടറില്‍ നോക്കി തലയാട്ടി .. എന്നെ നോക്കി തലയാട്ടി. ദൈവമെ .. പെട്ടോ .. ഒരു പക്ഷെ പാസ്പോര്‍ട്ടില്‍ ഉള്ള രീതിയില്‍ വേണ്ടി വരും

" അര്‍ജുന്‍ ഷിബു "

പോലീസുകാരന്‍ എന്റര്‍ ചെയ്ടു. തടിയന്‍ വീണ്ടും കമ്പ്യൂട്ടറില്‍ നോക്കി ഒരു മറുപടി ആയി തലയാട്ടി ..

"ഷിബു അര്‍ജുന്‍ തെക്കേ വീട്"
" അര്‍ജുന്‍ഷിബു തെക്കേ വീട്"
" തെക്കേ വീട് അര്‍ജുന്‍ഷിബു "

പിന്നീട് അങ്ങോടു അറിയാവുന്ന എല്ലാ കോമ്പിനേഷന്‍ഉം ആയിരുന്നു. പോലീസുകാരന്‍ എന്നെ സൂക്ഷിച്ചു നോല്‍ക്കുണ്ടായിരുന്നു. തടിയന്‍ എല്ലാ പ്രാവശ്യവും ഇല്ല എന്നു തലയാട്ടുന്നു. ഇടക്കിടെ "nicht" എന്നു പറയുന്നു. ദൈവമെ കൈ വിട്ടു പോയി . ജര്‍മന്‍ ജയിലില്‍ കിടക്കാന്‍ ആണോ വിധി. ഇനി ഇപ്പൊ ആരെ അറിയിക്കും. എന്തെകിലും ചെയ്യണം എന്കില്‍ ഇവരോട് പറയണ്ടേ .. ഇവന്മാര്‍ക്ക് ഇംഗ്ലീഷും മലയാളവും അറിയത്തും ഇല്ല, എന്നിക്ക് ജര്‍മന്‍ ഒട്ടും അറിയത്തും ഇല്ല. ഇനി എന്ടിര് ചെയ്യും. ദൈവമെ ... ജയില്‍, ജര്‍മന്‍ racist ... എല്ലാം കണ്‍ മുന്നില്‍ വരുന്നു. യൂരോപും വേണ്ട ഒരു കോപ്പും വേണ്ടായിരുന്നു.. നാട്ടില്‍ പറമ്പില്‍ നടന്ന മതിയാരുന്നു.

"du kannst gehe"

എന്തു gehe.... അന്തം വിട്ടു നില്ക്കുന്ന എന്നോട് കമ്പ്യൂട്ടറിന് മുന്നില്‍ ഉള്ള പോലീസുകാരന്‍ പറഞ്ഞു .. "go..go...".. എന്ന്.. എന്ത്.. എന്നെ വിട്ടിരിക്കുന്നു.. പാവം തോന്നി വിട്ടതാണോ.. ഇല്ല.. ജമന്‍ പോലീസ് പാവം തോന്നി വിടാന്‍ ചാന്‍സ് ഇല്ല .. അന്തം വിട്ടു നില്ക്കുന്ന എന്റെ അടുത്ത് വന്നു കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്നിരുന്ന പോലീസുകാരന്‍ പറഞ്ഞു

"ഇതു വരെ നോക്കിയത് ക്രിമിനല്‍സ് ലിസ്റ്റ് ആയിരുന്നു.. തനിക്ക് പോകാം "

Wednesday, January 16, 2008

കുറ്റി പാലക്കല് കോയ മോന്

"എടാ എണീറ്റെ.......നോക്കിയെ, നമ്മുടെ കോയമോന് തൂങ്ങിമരിച്ചു"

ലാലുവിന്റ്റെ ചങ്ങലയും പിടിച്ചു ഞാന് വെള്ളത്തിലൂടെ നടക്കുകയാണ് . മുട്ടിനോളമുള്ള വെള്ളത്തിലൂടെ ലാലു തല മുകളിലേക്കു ഉയര്‍ത്തി പിടിച്ചു നീന്തുകയാണ്. നായകള്‍ നീന്തുന്നത് മുങ്ങാന്‍ പോകുന്നവന്‍ ശ്വാസം എടുക്കുന്ന പോലെയാണ്. പക്ഷെ അവന്‍ മുങ്ങിയില്ല. നീന്തി കൊണ്ടേയിരുന്നു. ചങ്ങലയുമായി ഞാന്‍ അവന്‍റെ പിന്നാലെ നടന്നു. അനന്തന്‍ കാക്കയും മോളിയും വെള്ളത്തിലേക്ക്‌ ഇറങ്ങിയടെ ഉള്ളു. പുഴ കണ്ട ഉടനെ പേടിച്ചു അനന്തന്‍ കാക്കയുടെ കൂടെ കൂടിയ മോളിയുടെ മുന്നില്‍ ധീരന്‍ ആയി ഞാന്‍ ചങ്ങലയും പിടിച്ചു വെള്ളം തട്ടി തെറിപ്പിച്ചു നടന്നു. ലാലു താഴേക്ക്‌ നീന്തുകയാണ്. ഒരേ നിരപ്പില്‍ പുഴ..നാളെ കുട്ടുകാരോട് പുഴയില്‍ പോയടിന്റെ വീരവാദം അടിക്കാനായി സ്വയം നിറച്ച സന്തോഷത്തില്‍ നടക്കവേ പെട്ടന്നു താഴുന്ന പോലെ, ലാലുവിന്റെ ചങ്ങലയില്‍ വീണ്ടും മുറുക്കെ പിടിച്ചു. അവന്‍ നീന്തുകയാണ്. അരയ്ക്കു മുകളില്‍ ഉയര്‍ന്ന വെള്ളത്തില്‍ നാലാം ക്ലാസ്സുകാരന്‍ ആയ എന്റെ നീന്തലിന്റെ ബാലപാടങ്ങള്‍ തോല്‍ക്കുന്നു. കാലിനടിയില്‍ മണല്‍ തിട്ടയുടെ ആഴം കൂടുന്നു. തിരിഞ്ഞു നോക്കിയ എന്റെ കണ്ണില്‍ അനന്തന്‍ കാക്കയും മോളിയും ഒരു പാടു അകലെ ആയിരുന്നു. കാലിനടിയില്‍ മണല്‍ തിട്ടയുടെ ആഴം കൂടുന്നു. ടാങ്കിനൂട് ചേര്‍ന്നു കരയില്‍ എന്നെ നോക്കി തലയില്‍ കുറ്റി മുടിയുള്ള ഒരു മുഖം. മൂക്കിലും വായയിലും വെള്ളം കയറുന്നു. കാലിനടിയില്‍ മണല്‍ ഇല്ലാതായി... വലിച്ചു എന്നെ തിട്ടയിലേക്ക് തള്ളുക ആയിരുന്നു. " വെള്ളം കുടിച്ചോ ഡാ ?". അന്തം വിട്ടു നില്ക്കുന്ന എന്നോട് കോയ ചോദിച്ചു. പകരം സൈക്കിള്‍ നീന്നു വീണ ചിരി ആയിരുന്നു. നാലാം ക്ലാസ്സുകാരന്റെ നന്ദി പ്രകടനവും എല്ലാം അതില്‍ ഉണ്ടയിക്കണം. ചിരിച്ചു കൊണ്ടു കോയ വെള്ളത്തിനു മുകളിലൂടെ തിരിച്ചു കരയിലേക്കു നീന്തി.


" ഈ കൊല്ലം നല്ല മാര്‍ക്കില്‍ പാസ്സ് ആയില്ലെങ്കില്‍ കോയ മോന്‍റെ വണ്ടിയില്‍ സീറ്റ് ബുക്ക് ചെയ്യാം ". പഠിക്കാന്‍ ആയുള്ള ഉപദേശമാണ്. കോയ മോന്‍റെ വണ്ടി അവര്‍ക്കു പരിചിതം ആണു. മുന്നില്‍ രണ്ടു ചക്രവും, പിന്നില്‍ ഒന്നും മുന്നില്‍ ലോഡ് കയറ്റാന്‍ ഉള്ള സ്ഥലവും, നീണ്ട ലിവേറുള്ള ബ്രയെക്കും അതില്‍ എപ്പോഴും വേഗത്തില്‍ സഞ്ചരിക്കുന്ന കോയ മോന്‍റെ സംഘവും. പേടിയും ആരാധനയും ഇട കലര്‍ന്ന ഒരു അടുപ്പംയിരുന്നു സംഘത്തോട്.


കുറ്റി പാലയിലെ ബഞ്ചില്‍ ഇരുന്നു കാശ്മീര്‍ പ്രശ്നവും, ഓസ്ടല്യന്‍ പിച്ചും, ഗ്ലോബല്‍ വാമിങ്ങും പറ്റി സംസാരിക്കുന്ന കോളേജ് ദിനങ്ങള്‍ക്കിടയില്‍ ഒരു ദിവസം കോയ മോന്‍റെ കല്യാണവും കടന്നു പോയി.


രാത്രി കോയ മോന്‍റെ വണ്ടിയുടെ ശബ്ദവും, സംഘത്തിന്റെ പാട്ടും കേള്‍ക്കുന്ന രാത്രി വീട്ടുക്കാര്‍ പറയും " ഇന്നു കോയ മോനു നല്ല കോള് ആണു " മദ്യത്തില്‍ കുതിര്‍ന്ന ശബ്ദത്തില്‍ ആഹ്ലാദവും വേദനയും ഉള്ള ശബ്ദങ്ങള്‍. സംഘത്തില്‍ പലരും അഞ്ചും പത്തും കടം എന്ന പേരില്‍ മദ്യപിക്കാന്‍ വാങ്ങുപോലും കോയ ഒരിക്കലും ആ കൂട്ടത്തില്‍ കണ്ടില്ല. എന്റെ എന്നല്ല ആരുടെ മുന്നിലും വാങ്ങുന്നടായി ഞാന്‍ കണ്ടില്ല. ഒറ്റക്ക് ചില രാത്രിക്കളില്‍ കോയ തന്‍റെ വണ്ടിയുമായി പോകാറുണ്ട്. ഉറക്കെ ഉള്ള പാട്ടുകള്‍ അധികവും വിഷാദ ഗാനങ്ങള്‍ ആയിരുന്നു. നഷ്ടപെടലിന്റെയും ഉറ്റ പെടലിന്റെയും വേദനകലുരുന്ന പാട്ടുകള്‍. അത്തരം രാത്രിക്കളില്‍ കോയ ഒരു അത്ഭുധവസ്തു ആയി തോന്നാറുണ്ട്.


സംഘത്തോട് ഒപ്പം പാടിപ്പോയ രാത്രി വൈകാതെ കോയയുടെ വണ്ടി ശബ്ദം വീണ്ടും കേട്ടു. അടുത്തതടുത്തു വന്ന പാട്ടും വണ്ടിയുടെ ശബ്ദവും പിന്നീടു അകന്നക്കന്നു പോയി. കുറച്ചു കഴിഞ്ഞു ബഹളവും തെറി വിളിയുമായി കടന്നു പോയ വണ്ടി വീണ്ടും ബഹളത്തോടെ തിരിച്ചു വന്നു. ഉച്ചത്തിലുള്ള കരച്ചിലും, സംസാരവും, പാട്ടും... വീട്ടില്‍ നിന്നു ആരോ പറഞ്ഞു " ഇന്നു കോയ മോന്‍ നല്ല തരിപ്പില്‍ ആണു ". ഉറക്കെ ഉള്ള പാട്ടിനു കരച്ചിലിന്റെ മണം ഉണ്ടായിരുന്നു, കരച്ചിലിന്റെ ധ്യനി ഉണ്ടായിരിയുന്നു. വണ്ടിയും ശബ്ദവും അകന്നു അകന്നു പോവുകയായിരുന്നു.


"ഒന്നു പോയി നോക്ക്... നമ്മുടെ അടുത്തുള്ള വീട്ടുക്കാര്‍ അല്ലേ ?" അര കിലോമീറ്റര്‍ ദൂരവും അവര്‍ക്കു അടുത്ത വീടായിരുന്നു. എഴു അടി പോലും ഉയരം ഇല്ലാത്ത കൂരയുടെ മുന്നില്‍ അകത്തു കയറാതെ ഞാന്‍ വെളിയില്‍ നിന്നു. "വിഷം കയിച്ചടിനു ശേഷം ആണു തൂങ്ങിയട് .. ഇനി വേണ്ടാന്നു ഉറപ്പിച്ചു തന്ന തോന്നുന്നു !!!"... അടക്കം പറച്ചില്‍ .. മനസില്‍ ആരോ മൂര്‍ച്ച ആയി വരച്ച പോലെ. തിരിച്ചു നടന്നു. വഴിയില്‍ മാസ്ടരെ കണ്ടപ്പോള്‍ പറഞ്ഞു "അറിഞ്ഞില്ലേ നമ്മുടെ കോയ മോന്‍ തൂങ്ങി മരിച്ചു.. കുറ്റി പാലക്കല്‍ കോയ മോന്‍ "... മറുപടി പ്രതീക്ഷിച്ചില്ല "നന്നായി ... അവനൊക്കെ ചാവുന്നടാ നല്ലതു.. ഭൂമിയുടെ ഭാരം അത്രയും കുറയുമല്ലോ ..." മറുപടി ഞെട്ടല്ലോ വെറുപ്പോ നിറക്കുന്നതായിരുന്നു. വെറുപ്പോടെ ഞാനും പറഞ്ഞു " നന്നായി കോയ മോനേ .. നന്നായി "